ദേശീയം

22കാരനും അറുപതുകാരിയും പ്രണയത്തില്‍; വിവാഹിതരാവാന്‍ പോകുകയാണെന്ന് പൊലീസ് സ്റ്റേഷനില്‍ പ്രഖ്യാപനം; കേസ്

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതിന് തെളിവാണ് ആഗ്രയിലെ 22 കാരന് അറുപത് കാരിയോടുള്ള പ്രണയം. ഈ പ്രണയം പൂവിട്ടതാകട്ടെ അനശ്വര പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിന് സമീപത്തെ നഗരത്തിലും. എന്നാല്‍ ഈ പ്രണയം ശല്യമായതോടെ വയോധികയുടെ ഭര്‍ത്താവും മക്കളും കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

കാമുകനും വയോധികയും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിയുമായി ഭര്‍ത്താവും മക്കളും പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നായിരുന്നു യുവാവിന്റെയും വയോധികയുടെയും മറുപടി. ഇതേ തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങളും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍വച്ച് വഴക്കിടുകയും ചെയ്തു.

പ്രകാശ് നഗറില്‍ താമസിക്കുന്ന അറുപതുകാരിക്ക് ഏഴ് മക്കളാണ് ഉള്ളത്. കൂടാതെ ഏഴ് കുട്ടികളുടെ മുത്തശ്ശിയുമാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ഇവരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രദേശത്തെ സമാധാനം കെടുത്തിയതിന്റെ പേരില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്