ദേശീയം

കോവിഡ് മരണത്തില്‍ ഇറ്റലിയെ പിന്തളളി ഇന്ത്യ, അഞ്ചാം സ്ഥാനത്ത്; മരണനിരക്ക് 2.21 ശതമാനമായി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് മരണത്തില്‍ രാജ്യം അഞ്ചാമതായി. രാജ്യത്തെ കോവിഡ് മരണം 35,747 ആയതോടെ ഇറ്റലിയെ മറികടന്നാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്. 24 മണിക്കൂറിനിടെ 779 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

കോവിഡ് ബാധിതരില്‍ അമേരിക്കയ്ക്കും ബ്രസീലിനും തൊട്ടുതാഴെയാണ് ഇന്ത്യ. നിലവില്‍ 16 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് ഇന്ത്യയില്‍ ഉളളത്. 24 മണിക്കൂറിനിടെ 55,000 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഒറ്റദിനം ഇത്രയും പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നത് ഇതാദ്യമായാണ്. അതിനിടെയാണ് കോവിഡ് മരണത്തിലും ഇന്ത്യ മുന്നേറുന്ന പരിതാപകരമായ സ്ഥിതി.

കോവിഡ് മരണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഒന്നരലക്ഷത്തോട് അടുക്കുകയാണ് അമേരിക്കയിലെ മരണസംഖ്യ. ബ്രസീലാണ് തൊട്ടുപിന്നില്‍. 88,539 പേര്‍ക്കാണ് മരണം സംഭവിച്ചത്. ബ്രിട്ടണ്‍, മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയാണ് തൊട്ടുപിന്നില്‍.

അതേസമയം ഇന്ത്യയില്‍ മരണനിരക്ക് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2.21 ശതമാനമായാണ് താഴ്ന്നത്. നിലവില്‍ രോഗമുക്തി നേടുന്നവര്‍ ചികിത്സയിലുളളവരുടെ 1.9 മടങ്ങായി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതര്‍ കൂടുമ്പോഴും പത്തുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത