ദേശീയം

മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ ജയിലിൽ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നാസിക്: 1993ലെ മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ (53) മരിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസിക് ജയിലിൽ കഴിയുന്ന യൂസഫ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീൽ ആണ് മരണം സ്ഥിരീകരിച്ചത്.

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ പ്രധാന അംഗമായിരുന്നു യൂസഫ് മേമൻ. മുംബൈ സ്ഫോടനത്തിൻറെ മുഖ്യ ആസൂത്രകൻ ടൈഗർ മേമൻറെ സഹോദരനാണ് ഇയാൾ. സ്ഫോടനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ മറ്റൊരു സഹോദരൻ യാക്കൂബ് മേമനെ 2015 ജൂലൈ 30ന് നാഗ്പുർ സെൻട്രൽ ജയിലിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. നേരത്തെ മുംബൈയിലെ ആർതർ റോഡ് ജയിലിലായിരുന്ന യൂസഫ് രണ്ട് വർഷമായി നാസിക് ജയിലിലാണ് തടവ് ശിക്ഷ അനുവഭിച്ചിരുന്നത്.

1993 മാർച്ച് 12നാണ് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നത്. 257 പേർ സ്ഫോടനത്തിൽ മരിച്ചപ്പോൾ 700ൽ അധികം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. 2018ൽ കേസിലെ രണ്ട് പ്രതികളായ താഹിർ മെർച്ന്റ്,ഫിറോസ് ഖാൻ എന്നിവർക്ക് വധശിക്ഷ ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'