ദേശീയം

പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ രാജിവെച്ചു. തിങ്കാളാഴ്ചയാണ് അദ്ദേഹം രാജിവച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. ഭാസ്കർ ഖുൽബെയ്ക്കൊപ്പമാണ് അമർജീത് സിൻഹയെ ഉപദേശകനായി നിയമിച്ചത്. 

ബിഹാർ കേഡറിലെ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. 

സിൻഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമീപ കാലത്ത് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉയർന്ന ഉദ്യോ​ഗസ്ഥനാണ് അമർജീത് സിങ്. നേരത്തെ മാർച്ചിൽ പ്രിൻസിപ്പൽ സെക്രട്ടറിയായ പികെ സിൻഹയും രാജിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്