ദേശീയം

പലഹാരം ചോദിച്ചു കരഞ്ഞു, 20 മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ :  പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു.  മുംബൈയിൽ  നിന്ന് 900 കിലോമീറ്റർ അകലെ ഗോണ്ടിയയിലാണു സംഭവം. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 

20 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അച്ഛൻ വിവേക് ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയത്. ഗോതമ്പുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോൾ അതു വാങ്ങാൻ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചു. 

ഇതിന് പിന്നാലെയാണ് ഇയാൾ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ്  വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം