ദേശീയം

ഹോഷംഗാബാദ് നഗരത്തിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി; ഇനി നർമദാപുരം  

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നർമദാപുരം എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്നലെ ഹോഷാംഗാബാദിൽ നടന്ന നർമദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹൊഷാംഗാബാദിന്റെ പേര് സർക്കാർ മാറ്റണോ എന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരോട് ചോദിക്കുകയായിരുന്നു ചൗഹാൻ. "പുതിയ പേര് എന്തായിരിക്കണം?" എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് "നർമദാപുരം!" എന്ന് ആളുകൾ മറുപടി പറയുകയായിരുന്നു. ഹോഷംഗാബാദിന്റെ പേര് നർമദപുരം എന്ന് മാറ്റാനുള്ള നിർദ്ദേശ കേന്ദ്രത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചരിത്ര നിമിഷമെന്നാണ് ബിജെപി പ്രവർത്തകർ വിശേഷിപ്പിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാർഗമാണ് നർമദയെന്നും ഇനി നർമദയുടെ പേരിൽ ന​ഗരം അറിയപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും ബിജെപി അം​ഗങ്ങൾ പ്രതികരിച്ചു. 

നർമദ നദിക്കരയിൽ സിമന്റ് ഉപയോ​ഗിച്ചുള്ള കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാനം സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണം പുരോ​ഗമിക്കുന്നതായും അദ്ദേഹം ജനങ്ങളെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു