ദേശീയം

രാമക്ഷേത്രനിര്‍മ്മാണത്തിനായി രത്‌നവ്യാപാരി നല്‍കിയത് 11 കോടി; ആദ്യസംഭാവന രാഷ്ട്രപതി വക; 5,01,000

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രത്‌നവ്യാപാരി സംഭാവനയായി നല്‍കിയത് 11 കോടി രൂപ.   ഗോവിന്ദഭായ് ദോലാക്യയെന്ന രത്‌നവ്യാപാരിയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വന്‍ തുക കൈമാറിയത്. പണം കൈമാറുന്ന ചടങ്ങില്‍ ആര്‍എസ്എസ് നേതാക്കളും സംബന്ധിച്ചു. 

ഗുജറാത്തിലെ സൂറത്തിലെ രത്‌നവ്യാപാരിയാണ് ഗോവിന്ദഭായ്. രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമായ ഗോവിന്ദ വര്‍ഷങ്ങളായി ആര്‍എസ്എസ് സഹയാത്രികനാണ്. ആര്‍എസ്എസും വിഎച്ച്പിയും അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായി ഇന്ന് മുതലാണ് സംഭാവന സ്വീകരിച്ച് തുടങ്ങിയത്.

സൂറത്തിലെ മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടി രൂപയും ലവ്ജി ബാദുഷ ഒരു കോടി രൂപ സംഭാവന നല്‍കി. സൂറത്തിലെ തന്നെ വിവിധ വ്യാപാരികള്‍ അഞ്ച് മുതല്‍ 21 ലക്ഷം വരെ സംഭാവന നല്‍കി. ബിജെപിയുടെ ട്രഷററായ സുരേന്ദ്ര പട്ടേല്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ആദ്യസംഭാവന നല്‍കിയത്. അഞ്ച് ലക്ഷത്തി ആയിരം രൂപയാണ് രാജ്യത്തെ പ്രഥമ പൗരന്‍ സംഭാവനയായി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു