ദേശീയം

ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റദ്ദാക്കിയത് 3 കോടിയോളം റേഷന്‍ കാര്‍ഡുകള്‍; ഗൗരവതരമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ആധാറുമായി ബാധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി.  റേഷൻ കാർഡുകൾ റദ്ദാക്കിയത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. 

ജാർഖണ്ഡിൽ നിന്നുളള ആദിവാസി യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് തന്റെ പതിനൊന്ന് വയസുള്ള മകൾ പട്ടിണി കിടന്ന് മരിച്ചതായാണ് യുവതി ഹർജിയിൽ പറയുന്നത്. റേഷൻ കാർഡുകൾ റദ്ദാക്കുന്നതിനെ തുടർന്ന് പട്ടിണി മരണങ്ങൾ കൂടുന്നതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.

എന്നാൽ റേഷൻ ലഭിക്കാത്തതിനെ തുടർന്ന് പട്ടിണി മരണം ഉണ്ടാകുന്നു എന്ന വാദം തെറ്റാണെന്നാണ് കേന്ദ്ര സർക്കാരിനും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി വാദിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കരുതെന്നും ലേഖി ആവശ്യപ്പെട്ടു.

എന്നാൽ ഹർജിയിൽ വിശദമായ മറുപടി നാല് ആഴ്ചയ്ക്കകം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും യുഐഡിഎഐയോടും ആവശ്യപ്പെട്ടു. പ്രതികാര മനോഭാവത്തോടെ കാണേണ്ട വിഷയമല്ല ഇതെന്നും  കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത