ദേശീയം

ഭാര്യയുമായി അയല്‍വാസിയ്ക്ക് അവിഹിതബന്ധം; ദമ്പതികള്‍ ചേര്‍ന്ന് യുവാവിനെ കഴുത്ത് ഞെരിച്ചുകൊന്നു; മൃതദേഹം വീട്ടുമുറ്റത്ത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിവാഹേതരബന്ധം ആരോപിച്ച് ദമ്പതികള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. സംഭവത്തിന് ശേഷം പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും പ്രതികളുടെ വീടിന് തീയിടുകയും ചെയ്തു. നാല്‍പ്പതുകാരനായ ലക്ഷ്മണ്‍ ഘോഷാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ഇയാളുമായി യുവതി വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന്‌വാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കൊലനടത്തിയ കാര്യം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ പുറക് വശത്ത് ലക്ഷ്മണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പ്രതികളുടെ വീട്  അയല്‍വാസികള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം