ദേശീയം

പുനീതിന്റെ മരണത്തിനു കാരണക്കാരനെന്ന് പ്രചാരണം; ഭീഷണി; ഡോക്ടർക്ക് പൊലീസ് സംരക്ഷണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നാലെ ആരാധകർ പരാതികളും ഭീഷണിയുമായി രംഗത്തു വന്നതോടെയാണ് ഡോക്ടർക്ക് പൊലീസ് സംരക്ഷണം. 

ഒക്ടോബർ 29ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാൻ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. 

'വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ഇത്തരമൊരു വാക്ക് അപ്പുവിൽ നിന്നു ഞാൻ കേട്ടിട്ടില്ല. ആരോഗ്യ സംരക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തെ മാതൃകയാക്കാൻ പലരോടും പറഞ്ഞിട്ടുണ്ട്. ക്ലിനിക്കിൽ നിന്ന് അപ്പു കാറിൽ കയറിയപ്പോൾ തന്നെ ആശുപത്രിയിൽ എമർജൻസി ടീമിനോട് സജ്ജമാകാൻ നിർദേശിച്ചിരുന്നു'- രമണ റാവു വ്യക്തമാക്കി. 

പ്രമേഹം, ക്രമരഹിതമായ രക്തസമ്മർദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം