ദേശീയം

കല്യാണം നിശ്ചയിച്ചു, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുവരുത്തി; മോഡലിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചു, കാമുകനെതിരെ പരാതി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മോഡലിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. ഗര്‍ഭച്ഛിദ്രം നടത്താന്‍ ബാര്‍ മാനേജര്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൗത്ത് 24 പര്‍ഗാനാ ജില്ലയിലാണ് സംഭവം. ഒന്നരവര്‍ഷം മുന്‍പ് സോഷ്യല്‍മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് അടുപ്പത്തിലായ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. നവംബര്‍ 29 കല്യാണത്തീയതിയായി നിശ്ചയിക്കുകയും ചെയ്തതായി മോഡലിന്റെ പരാതിയില്‍ പറയുന്നു. 

കല്യാണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ബാര്‍ മാനേജര്‍ തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി യുവതി ആരോപിക്കുന്നു. കല്യാണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റില്‍ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ബാര്‍ മാനേജര്‍ ക്ഷണിച്ചു. ഇതനുസരിച്ച് അവിട എത്തിയ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പിന്നീട് താന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. ഇതറിഞ്ഞ കാമുകന്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. കൂടാതെ കല്യാണം കഴിക്കാന്‍ വിസമ്മതം അറിയിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി