ദേശീയം

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ആയുധമാക്കാന്‍ പ്രിയങ്ക; യുപി തെരഞ്ഞെടുപ്പില്‍ 40ശതമാനം സീറ്റ് വനിതകള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാല്‍പ്പത് ശതമാനം സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ്. യുപിയില്‍ വനിതാ ശക്തി ഉയരാനാണ് ഇത്തരമൊരു തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. 

വെറുപ്പിന്റെ രാഷ്ട്രീയം വനിതാ നേതാക്കള്‍ ഇല്ലാതാക്കും.യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. മാറ്റം ആഗ്രഹിക്കുന്ന യുപിയിലെ ഓരോ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ തീരുമാനം. 

ബലാത്സംഗത്തെയും അതിക്രമങ്ങളെയും അതിജീവിച്ച സ്ത്രീകളുടെ കരുത്താണ് തനിക്ക് ഈ തീരുമാനം എടുക്കാന്‍ പ്രചോദനമായതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

യുപിയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച പ്രിയങ്ക, മാറ്റം വേണ്ട വനിതകള്‍ക്ക് കൈകോര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അവസരം ഒരുക്കുമെന്നും പറഞ്ഞു. 

'ആരും നിങ്ങളുടെ വിധി മാറ്റാന്‍ പോകുന്നില്ല. മാറ്റത്തിന് വേണ്ടി നിങ്ങള്‍തന്നെ എഴുന്നേല്‍ക്കേണ്ടതുണ്ട്. എല്ലാവരും സ്ത്രീകള്‍ക്ക് സുരക്ഷിത അന്തരീക്ഷമൊരുക്കും എന്ന് വാഗ്ദാനം തരും. എന്നാല്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ സ്ത്രീകളെ ദ്രോഹിച്ചവരെ സംരക്ഷിക്കാനാണ് അവര്‍ ആദ്യം ശ്രമിക്കുന്നത്.'-പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍