ദേശീയം

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു, മൂത്ത മകനെക്കൊണ്ട് മറവു ചെയ്യിച്ചു; അമ്മ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പൂനെ: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. പതിമുന്നു വയസ്സു പ്രായമുള്ള മൂത്ത മകനെക്കൊണ്ടു കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത മകനും പൊലീസിന്റെ കസ്റ്റഡിയിലാണ്. 

പൂനെയ്ക്കു സമീപം യെര്‍വാഡയിലാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അടുപ്പത്തിന്റെ കാര്യവും സ്ത്രീ ഗര്‍ഭിണിയാണെന്നതും നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു. പ്രസവത്തിനു ശേഷം കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്നുള്ള സംശയമാണ് പൊലീസ് കേസില്‍ എത്തിയത്.

നാട്ടുകാര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് സ്ത്രീയുടെ മൂത്ത മകനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വിവരങ്ങള്‍ വെളിവായി. കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നെന്ന് മൂത്ത കുട്ടി വെളിപ്പെടുത്തി. അമ്മയുടെ നിര്‍ദേശപ്രകാരം താന്‍ മൃതദേഹം പുഴയോരത്തു കുഴിച്ചിട്ടതായും കുട്ടി പറഞ്ഞു.

പുഴയോരത്തു നടത്തിയ പരിശോധനയില്‍ പൊലീസ് മൃതദേഹം കണ്ടെടുത്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു