ദേശീയം

മോദിയുടെ 'ആകാശക്കുതിപ്പ്'; രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 140 ആയി; ലക്ഷ്യം 220

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. അദ്ദേഹം 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇപ്പോള്‍ അത് 140 ആയി ഉയര്‍ന്നു. നാളെ ഗോവയിലെ മോപ്പ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍  വികസിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നവംബറില്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ആദ്യഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം മോദി നാടിന് സമര്‍പ്പിച്ചിരുന്നു. 2019ലാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മോദി തറക്കല്ലിട്ടടത്. ജൂലൈയില്‍ ദിയോഘര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. നവംബറില്‍ തന്നെ  ഉത്തര്‍പ്രദേശിലെ നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിട്ടു. ബുദ്ധമത കേന്ദ്രമായ കുശിനഗറിലെ വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുനല്‍കി. 

നാളെ  ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോപ്പ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ശിലാസ്ഥാപനം 2016ലാണ് മോദി നടത്തിയത്. മോപ്പ ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. ദബോലിം വിമാനത്താവളത്തില്‍ നിന്നുള്ളതിനെക്കാള്‍ ഏറെ നവീകരിച്ചതും കൂടുതല്‍ സൗകര്യമുള്ളതുമാണ് പുതിയ വിമാനത്താവളം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്