ദേശീയം

ഗര്‍ഭിണിയായ ഭാര്യയെ കൊല്ലാന്‍ ഡോക്ടര്‍ക്ക് 'ക്വട്ടേഷന്‍'; 35കാരനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഡോക്ടര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ശ്രമിച്ച 35കാരനെതിരെ കേസ്. ഭാര്യയെ കൊലപ്പെടുത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചും പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയുമാണ് 35കാരന്‍ ഡോക്ടറെ സമീപിച്ചത്. സര്‍ജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജലാവാര്‍ സിറ്റി പൊലീസ് പരിധിയിലാണ് സംഭവം.എസ്ആര്‍ജെ ആശുപത്രിയിലെ സര്‍ജനായ അഖിലേഷ് മീനയുടെ പരാതിയില്‍ മംഗല്‍ സിങ്ങിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  തന്റെ വീട്ടില്‍ വന്നാണ് യുവാവ് സഹായം അഭ്യര്‍ഥിച്ചത്. ഭാര്യയെ കൊല്ലാന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ നാലഞ്ചു ദിവസമായി യുവാവ് തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു വിളി. തുടര്‍ന്ന് വീട്ടില്‍ വന്നു കണ്ടപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവ് സഹായം അഭ്യര്‍ഥിച്ചതെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

 തുടക്കത്തില്‍ യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് യുവാവിനെ ആട്ടിയോടിച്ചു. എന്നാല്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്