ദേശീയം

ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യത; ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മാര്‍ച്ച് നടത്താനാണ് ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ചത്. 

സംസ്ഥാനത്തെ 50 ഇടങ്ങളിലാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് നടത്തുന്നതിന് നേരത്തെ മദ്രാസ് ഹൈക്കടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിരുവള്ളൂര്‍ പൊലീസ് ആണ് മാര്‍ച്ചിന് ആദ്യം അനുമതി നിഷേധിച്ചത്. 

ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പൊലീസ് മേധാവി, തിരുവള്ളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരെ ആര്‍എസ്എസ് ലീഗല്‍ നോട്ടീസ് അയച്ചു. 

കോടതി ഉത്തരവ് അനുസരിച്ചില്ലെന്നും ഇത് കോടതി അലക്ഷ്യമാണെന്നും ആര്‍എസ്എസിന്റെ നോട്ടീസില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം മാര്‍ച്ചിന് സുരക്ഷ ഒരുക്കുകയാണ് പൊലീസിന്റെ കര്‍ത്തവ്യമെന്നും നോട്ടീസില്‍ ആര്‍എസ്എസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത