ദേശീയം

മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 'ഉയര്‍ന്ന റിട്ടേണ്‍'; യുവതിയുടെ 18 ലക്ഷം തട്ടിയെടുത്തു, ലൈംഗികാതിക്രമം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിക്ഷേപ തട്ടിപ്പില്‍ യുവതിയുടെ 18.56 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

താനെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 2021 നും 2023നും ഇടയിലാണ് തട്ടിപ്പ് നടന്നത്. 47കാരിയാണ് തട്ടിപ്പുകാരന്റെ വാഗ്ദാനത്തില്‍ വീണത്. തട്ടിപ്പുകാരന്‍ വാഗ്ദാനം ചെയ്ത പലിശയും ഡിവിഡന്റും ലഭിക്കാതെ വന്നതോടെ സംശയം തോന്നി. ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു. തട്ടിപ്പിന് പുറമേ മറ്റു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു