ദേശീയം

വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച പതിനാറുകാരി മരിച്ചു; ഭര്‍ത്താവും പിതാവും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി:  ഗര്‍ഭിണിയായ പതിനാറുകാരി മരിച്ചു. അസമിലെ ബോംഗൈഗാവ് ജില്ലയിലാണ് ആശുപത്രിയിലെത്തിക്കുന്നതിനിടെ ഗര്‍ഭിണി മരിച്ചത്.

പ്രസവവേദന അനുഭവപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കട്ടെയെന്ന് വീട്ടുകാര്‍ തീരമാനിച്ചതോടെയാണ് കാര്യം കൈവിട്ടുപോയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു.

ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പതിനാറുകാരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രക്തസ്രാവം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ മരണകാരണം വ്യക്തമാകുയുളളുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്