ദേശീയം

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, കുത്തിയൊലിച്ച് ബിയാസ്, ഹിമാചലില്‍ പാലം ഒലിച്ചുപോയി, ദേശീയപാത അടച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മ്മു കശ്മീരില്‍ മിന്നല്‍ പ്രളയം. പൂഞ്ചില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍ഡ്‌സ് നായിക് തേലു റാം എന്നിവരാണ് മരിച്ചത്. പട്രോളിങ്ങിനിടെ ഇവര്‍ പോഷാന നദിയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

വ്യാഴാഴ്ച രാത്രിമുതല്‍ പൂഞ്ചില്‍ കനത്ത മഴയാണ് പെയ്യുന്നത്. ദോദാ ജില്ലയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ലഡാക്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

ഹിമാചല്‍ പ്രദേശിലും മഴ കനത്ത നാശം വിതച്ചു. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് മണാലിയില്‍ ദേശീയപാത മൂന്നിന്റെ ഒരുഭാഗം ഒഴുകിപ്പോയി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നദിയില്‍ ഒഴുകിപ്പോയി. മണ്ടി-കുളു ദേശീയപാത അടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു