ദേശീയം

'ഹമാസിനു വേണ്ടി പോരാടാന്‍ ശരദ് പവാര്‍ മകള്‍ സുപ്രിയയെ ഗാസയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്': അസം മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഹമാസിനു വേണ്ടി പോരാടാന്‍ ശരദ് പവാര്‍ മകള്‍ സുപ്രിയ സുലെയെ ഗാസയിലേക്ക് അയക്കുമെന്നാണ് താൻ കരുതുന്നതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. 

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ ശരദ് പവാര്‍ വിമര്‍ശിച്ചിരുന്നു. പവാറിന്റെ നിലപാടിനെ ഹിമന്ത ബിശ്വ ശര്‍മ്മ അതിരൂക്ഷമായി വിമര്‍ശിച്ചു. 

ശരദ് പവാറിന്റെ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും നിരാശ പ്രകടിപ്പിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തും എല്ലാ രൂപത്തിലും ഭീകരതയുടെ വിപത്ത് അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുള്ള ഒരാളില്‍ നിന്നും ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരമൊരു നിസ്സാരവല്‍ക്കരിച്ച പ്രസ്താവന ഖേദകരമാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി വിജിലന്‍സ്

'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

600 കടന്ന് വിരാട് കോഹ്‌ലി