ദേശീയം

വീട്ടില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചു, പുറത്തേക്കു വലിച്ചിഴച്ചു; ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വീടിന്റെ ഉള്ളില്‍ കിടത്തിയിരിക്കുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. മധ്യപ്രദേശിലെ അയോധ്യാ നഗറില്‍ ഏഴു മാസം പ്രായമുള്ള കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം.

കുഞ്ഞിനെ തറയില്‍ കിടത്തി അമ്മ കുറച്ചപ്പുറത്ത് ജോലിക്കു പോയതായിരുന്നു. ഈ സമയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കയറുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ വലിച്ചിഴച്ച് പുറത്തെത്തിച്ച നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. കൈകാലുകള്‍ കടിച്ചു പറിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 

കുഞ്ഞിന്റെ മൃതദേഹം വീട്ടുകാര്‍ അന്നു തന്നെ സംസ്‌കരിച്ചു. എന്നാല്‍ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണത്തിനെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. 

കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!഍

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു