ധനകാര്യം

റിറ്റ്‌സിന് മാരുതി ഫുള്‍സ്റ്റോപ്പിട്ടു

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ നിര്‍മാണം കമ്പനി നിര്‍ത്തി. ഇനി മുതല്‍ ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും റിറ്റ്‌സ് വില്‍പ്പന നടത്തില്ലെന്ന് മാരുതി പ്രഖ്യാപിച്ചു. 2009ല്‍ ഡീസല്‍, പെട്രോള്‍ വകഭേദങ്ങളോടെ എത്തിയ റിറ്റ്‌സ് ഇതുവരെ നാല് ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടന്നത്.

പുതിയ മോഡലുകള്‍ പുറത്തിറക്കി കൂടുതല്‍ വില്‍പ്പന നേടാനുള്ള വാണിജ്യ തന്ത്രത്തിന്റെ ഭാഗമായാണ് കമ്പനി റിറ്റ്‌സ് നിര്‍ത്തിയത്. അടുത്ത പത്ത് വര്‍ഷത്തേക്കു കൂടി റിറ്റ്‌സിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാകും. 

കോംപാക്ട് വിഭാഗത്തില്‍ ഇഗ്‌നിസ്, സെലേറിയോ, സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ എന്നീ മോഡലുകളാണ് കമ്പനിക്ക് നിലവിലുള്ളത്. 55,817 യൂണിറ്റാണ് കഴിഞ്ഞ മാസം മാരുതിക്ക് ഈ സെഗ്്‌മെന്റിലുള്ള വില്‍പ്പന. 

ബലേനൊ, വിറ്റാര ബ്രെസ എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ വന്‍ഡിമാന്‍ഡുള്ള സാഹചര്യത്തില്‍ ഇവയുടെ നിര്‍മാണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് റിറ്റ്‌സ് നിര്‍ത്തലാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി