ധനകാര്യം

നാളെ മുതല്‍ എടിഎം ഇടപാടില്‍ കീശ ചോരും; പുതിയ വ്യവസ്ഥ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നല്‍കിയ ഇളവിന്റെ കാലാവധി ഇന്ന് അവസാനിക്കും. ജൂലൈ ഒന്നുമുതല്‍ പഴയ നില പുനഃസ്ഥാപിക്കും. അതായത് നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ചുമത്തിയിരുന്ന ചാര്‍ജ്ജുകള്‍ ബാങ്കുകള്‍ വീണ്ടും ഈടാക്കി തുടങ്ങും.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മൂന്നു മാസത്തേയ്ക്ക് ഒരു വിധത്തിലുമുളള ചാര്‍ജ്ജും ഈടാക്കില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇത് ബാധകമാക്കിയത്. ഇതിന്റെ കാലാവധിയാണ് ജൂണ്‍ 30ന് അവസാനിക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ പഴയ പോലെ ബാങ്കുകള്‍ ചാര്‍ജ്ജുകള്‍ ഈടാക്കി തുടങ്ങും. അതായത് വരും ദിവസങ്ങളില്‍ എടിഎം ഇടപാടുകള്‍ പഴയപോലെ ചെലവേറിയതാകും. വരും ദിവസങ്ങളില്‍ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവിന്റെ കാലാവധി നീട്ടുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് പ്രതിമാസം എട്ടു എടിഎം ഇടപാടുകളാണ് എസ്ബിഐ സൗജന്യമായി നല്‍കുന്നത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐ എടിഎമ്മില്‍ നിന്നുളള ഇടപാടിനാണ്. മറ്റു ബാങ്കുകളില്‍ നിന്ന് മൂന്നു തവണ സൗജന്യമായി പിന്‍വലിക്കാനും അനുവദിക്കുന്നുണ്ട്. ഇതിന് മുകളിലുളള ഓരോ ഇടപാടിനും ബാങ്ക് ഉപഭോക്താവില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്