ജീവിതം

എന്നെ വെള്ളം കുടിപ്പിച്ചത് മോദിയല്ല, അത്  എ ആര്‍ റഹ്മാനാണ്; കരണ്‍ ഥാപ്പറിന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെലിബ്രിറ്റി അഭിമുഖങ്ങള്‍ നടത്തുന്നതില്‍ പ്രശസ്തി നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി. ഇന്നുവരെ നടത്തിയ അഭിമുഖങ്ങളില്‍ ഏറ്റവും പ്രയാസമേറിയത് എ ആര്‍ റഹ്മാനുമായി നടത്തിയതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
 
ഇത്രയും നാണം കുണുങ്ങിയായ ഒരു മനുഷ്യനെ ജീവിതത്തില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടില്ലെന്ന് തന്റെ അഭിമുഖങ്ങളെ കുറിച്ചെഴുതിയ പുസ്തകമായ ' ഡെവിള്‍സ് അഡ്വക്കേറ്റ് ; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പുസ്തകത്തില്‍ പറയുന്നു. 2000 ത്തില്‍ പദ്മശ്രീ പുരസ്‌കാരം ലഭിക്കുമ്പോഴാണ് റഹ്മാന്റെ അഭിമുഖം തയ്യാറാക്കുന്നത്. 

ഒറ്റവാക്കുകളിലായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും റഹ്മാന്‍ ഉത്തരം പറഞ്ഞത്. തികച്ചും സൂത്രശാലിയാണ് അദ്ദേഹമെന്നും ഥാപ്പര്‍ പറയുന്നു. ആദ്യത്തെ ചോദ്യത്തിന് റഹ്മാന്റെ ഉത്തരം .. ഉം.. എന്നായിരുന്നു. രണ്ടാമത്തേതിന് ഉംംംം... എന്നൊരു നീട്ടം മാത്രം. റഹ്മാന്റെ മറുപടി കേട്ട് അന്തംവിട്ടിരുന്ന താന്‍, എന്താണ് ഉം.., ഉംംംം.., ഹ്മം.. എന്നിവ തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചു. അതിന് ഹൊ! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കരണ്‍ ഥാപ്പര്‍ പറയുന്നു. ആ അഭിമുഖത്തില്‍ നിന്ന് എന്തെങ്കിലും സംപ്രേഷണം ചെയ്യാന്‍ പാകത്തിന് കിട്ടുന്നതിനായി മൂന്ന് തവണ ഇന്റര്‍വ്യൂ ചെയ്യേണ്ടി വന്നുവെന്നും പുസ്തകത്തില്‍ കരണ്‍ഥാപ്പര്‍ വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം