കായികം

കൊമ്പുകോര്‍ത്തപ്പോള്‍ ജയം സൈനയ്ക്ക് ഒപ്പം; സിന്ധുവിനെ തോല്‍പ്പിച്ച് സൈന ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ലോക രണ്ടാം നമ്പര്‍ താരം പി.വി.സിന്ധുവിനെ തോല്‍പ്പിച്ച് സൈന നെഹ് വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്ററിന്റെ സെമിയില്‍. 37 മിനിറ്റ് നീണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ആധികാരിക ജയം. സ്‌കോര്‍ 21-12, 21-19. 

അന്താരാഷ്ട്ര തലത്തില്‍ മൂന്നാം തവണയായിരുന്നു ഇരുവരും നേര്‍ക്കു നേര്‍ വന്നത്. ജക്കാര്‍ത്തയിലെ ഇന്നത്തെ ജയത്തോടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ തവണ ജയിച്ചതിന്റെ മുന്‍തൂക്കം സൈനയ്ക്കായി. രണ്ട് തവണ സൈന ജയിച്ചപ്പോള്‍ ഒരു കളിയില്‍ മാത്രമാണ് സിന്ധുവിന് ജയിച്ചു കയറാനായത്. 

ശനിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ നാലാം സീഡ് താരം റചനോക് ഇന്റാനോനാണ് സൈനയുടെ എതിരാളി. ലോക ചാമ്പ്യനായ നൊസോമി ഒക്കുഹറയെ പരാജയപ്പെടുത്തിയതിന്റെ മുന്‍തൂക്കവുമായിട്ടാണ് റചനോക് എത്തുന്നത്. 

ഇന്തോനേഷ്യന്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ സിന്ധുവിന് പരിക്കേറ്റിരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പരിക്കാകാം സിന്ധുവിന്റെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'