കായികം

പെനാല്‍റ്റിയെ ചൊല്ലി തര്‍ക്കം, സലയോട് കൊമ്പുകോര്‍ത്ത് സഹതാരം

സമകാലിക മലയാളം ഡെസ്ക്

കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തിന് പിന്നാലെ സലയായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. സലയുടെ നാടകീയമായ ഡൈവും, സഹതാരം ജെയിംസ് മില്‍നറുമായി പെനാല്‍റ്റിക്ക് വേണ്ടിയുള്ള കൊമ്പുകോര്‍ക്കലും തന്നെ വിഷയം. 

കാര്‍ഡിഫ് സിറ്റി നായകന്റെ ഫൗളില്‍ സല മനപൂര്‍വം വീഴുകയായിരുന്നു എന്ന് ഒരു വിഭാഗം ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് ഇടയിലാണ് സലയും സഹതാരം ജെയിംസ് മില്‍നറും തമ്മില്‍ പെനാല്‍റ്റിക്ക് വേണ്ടി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. 

സലയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി എടുക്കുന്നതിനായി പോസ്റ്റിന് അടുത്തേക്ക് പന്തുമായി സല നീങ്ങവെ, മില്‍നര്‍ സലയുടെ അടുത്തേക്കെത്തി. സലയുമായി ഏതാനും സെക്കന്‍ഡ് സംസാരിച്ചതിന് ശേഷം പന്തുമായി മില്‍നര്‍ പോയി. ഈ സമയം സല തന്റെ ദേഷ്യവും നിരാശയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പെനാല്‍റ്റിയില്‍ മില്‍നര്‍ക്ക് പിഴയ്ക്കാതിരുന്നതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ സഹതാരവുമായുള്ള സലയുടെ ഉലച്ചില്‍ ആരാധകര്‍ക്ക് ആശങ്ക തീര്‍ക്കുന്നതാണ്. 

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ നേടിയാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മുന്നേറുന്നത്. 35 മത്സരങ്ങള്‍ കളിച്ച ലിവര്‍പൂളിന് 88 പോയിന്റും, 34 മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് 86 പോയിന്റുമാണുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. അവിടെ സിറ്റിക്ക് പിഴച്ചാല്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് ശക്തി വയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'