കായികം

2021 ഓഗസ്റ്റ് വരെ അഞ്ച് പകരക്കാരെ ഇറക്കാം, സബ്സ്റ്റിറ്റിയൂട്ട് നിയമവുമായി മുന്‍പോട്ടെന്ന് ഫിഫ

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: കോവിഡിനെ തുടര്‍ന്ന് കൊണ്ടുവരേണ്ടി വന്ന സബ്സ്റ്റിറ്റിയൂട്ട് നിയമം 2020-2021 സീസണ്‍ അവസാനം വരെ തുടരുമെന്ന് ഫിഫ. അഞ്ച് കളിക്കാരെ പകരക്കാരാക്കി ഇറക്കാം എന്ന നിയമമാണ് കോവിഡിനെ തുടര്‍ന്നുള്ള ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ മടങ്ങി എത്തിയപ്പോള്‍ ഫിഫ കൊണ്ടുവന്നത്. 

ഇതോടെ 2021 ജൂലൈ 31 വരെ ടീമുകള്‍ക്ക് അഞ്ച് വട്ടം പകരക്കാരെ ഇറക്കാം. രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ 2021 ജൂലൈ/ഓഗസ്റ്റ് വരെയും ഈ നിയമം തുടരും. കോവിഡിനെ തുടര്‍ന്ന് വേണ്ടി വന്ന ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ കളിക്കാര്‍ക്ക് മേലുള്ള സമ്മര്‍ദം കുറക്കാനും, 2019-2020 സീസണ്‍ പൂര്‍ത്തിയാക്കാനും വേണ്ടിയാണ് 5 സബ്സ്റ്റിറ്റിയൂട്ട് എന്ന നിയമം കൊണ്ടുവന്നത്. 

കോവിഡ് ഫുട്‌ബോളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വിലയിരുത്തിയതിന് ശേഷമാവും നിയമം പിന്‍വലിക്കുന്നതില്‍ ഫിഫ ഇനി തീരുമാനമെടുക്കുക. 2019-2020 സീസണ്‍ വൈകി തീരുന്നതോടെ 2020-2021 സീസണിലെ മത്സരങ്ങള്‍ അടുപ്പിച്ച് വരാന്‍ ഇടയുണ്ട്. ഈ സാഹചര്യം കൂടി മുന്‍പില്‍ കണ്ടാണ് 5 സബ്‌സ്റ്റിറ്റിയൂട്ട് എന്ന നിയമവുമായി ഫിഫ മുന്‍പോട്ട് പോവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും