കായികം

കോബി ബ്രയാന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോ പരസ്യമാക്കി; 127 കോടി രൂപ നല്‍കാന്‍ വിധി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ബാസ്‌കറ്റബോള്‍ താരം കോബി ബ്രയന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ താരത്തിന്റെ ഭാര്യക്ക് 127 കോടി രൂപ നല്‍കാന്‍ കോടതി വിധി. കോബി ബ്രയന്റും 13 വയസുകാരിയായ മകളും ഉള്‍പ്പെടെ 7 പേരാണ് 2020ല്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. 

ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം കോബി ബ്രയന്റിന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് ആരോപിച്ചാണ് വനേസ നിയമനടപടി സ്വീകരിച്ചത്. ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫിനും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും എതിരെയാണ് വനേസ കേസ് ഫയല്‍ ചെയ്തത്. 

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മറ്റ് ആളുകളുടെ കുടുംബാംഗങ്ങളും വനേസയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലെ വിധി കേട്ട് ലോസ് ആഞ്ചലസ് ഫെഡറല്‍ കോടതി മുറിയിലിരുന്ന വനേസ കരഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 

ലോസ് ആഞ്ചലസ് ലേക്കേഴ്‌സിന്റെ സ്റ്റാര്‍ താരമായിരുന്ന ബ്രയന്റ് 20 വര്‍ഷമാണ് ടീമില്‍ കളിച്ചത്. എക്കാലത്തേയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ബ്രയന്റ് 5 വട്ടം എന്‍ബിഎ ചാമ്പ്യന്‍ഷിപ്പ് ജയിച്ചു. 2020ല്‍ ഹാള്‍ ഓഫ് ഫെയിമിലേക്കും ബ്രയന്റിന്റെ പേര് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍