കായികം

ആതിഥേയര്‍ക്കു തോല്‍വിത്തുടക്കം; ലോകകപ്പില്‍ ആദ്യം, ഇക്വഡോറിന്റെ ജയം രണ്ടു ഗോളിന്‌

സമകാലിക മലയാളം ഡെസ്ക്


ത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിന് വിജയം. 2-0ന് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യമായാണ്. 

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ ഇക്വഡോര്‍ നായകന്‍ ഖത്തര്‍ വല കുലുക്കിയെങ്കിലും ഗോള്‍ നിഷേധിക്കപ്പെട്ടു. ഫെലിക്‌സ് ടോറസിന്റെ ഓവര്‍ഹെഡ് പാസിനെ വലന്‍സിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. എന്നാല്‍ ഓഫ്‌സൈഡ് ചൂണ്ടിക്കാട്ടി റഫറി ഗോള്‍ നിഷേധിച്ചു. 

പതിനാറാം മിനിറ്റില്‍ വലന്‍സിയ വീണ്ടും വല കുലുക്കി. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റനെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ, അനായാസം ലക്ഷ്യം കണ്ടു.

തുടര്‍ന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31-ാം മിനിറ്റില്‍ വലന്‍സിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങില്‍നിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയര്‍ത്തി നല്‍കിയ പന്തില്‍ വലന്‍സിയ തൊടുത്ത ഹെഡര്‍ ഖത്തര്‍ ഗോള്‍കീപ്പര്‍ അല്‍ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയില്‍ കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു