കായികം

56 പന്തില്‍ 33 ഡോട്ട് ബോളുകള്‍; ട്വന്റി20യിലെ വേഗം കുറഞ്ഞ അര്‍ധ ശതകം; ഫ്‌ളാറ്റ്‌ പിച്ചില്‍ മാത്രം കളിച്ചാല്‍ പോരെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്വന്റി20യിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ ശതകം എന്ന റെക്കോര്‍ഡ് ഇനി കെ എല്‍ രാഹുലിന്റെ പേരില്‍. കാര്യവട്ടം ട്വന്റി20യില്‍ അര്‍ധ ശതകം നേടി വലിയ അപകടങ്ങളിലേക്ക് വീഴാതെ സൂര്യകുമാറിനൊപ്പം നിന്ന് രാഹുല്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. എന്നാല്‍ രാഹുലിന്റെ സ്‌ട്രൈക്ക്‌റേറ്റിനെ ചൊല്ലി ഒരിക്കല്‍ കൂടി വിമര്‍ശനം നിറയുന്നു. 

രാഹിത്, കോഹ്‌ലി എന്നിവരുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും കൈകോര്‍ത്തു. സൂര്യകുമാര്‍ തകര്‍ത്തടിച്ച് സ്‌കോര്‍ ചെയ്യുമ്പോള്‍ മറുവശത്ത് രാഹുല്‍ 56 പന്തില്‍ നിന്നാണ് അര്‍ധ ശതകം തികച്ചത്. 54 പന്തില്‍ നിന്ന് അര്‍ധ ശതകം നേടിയ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ രാഹുലിന്റെ പേരിലായത്. 

പവര്‍പ്ലേയിലാണ് ഇന്ത്യക്ക് രോഹിത്തിനേയും കോഹ് ലിയേയും നഷ്ടമായത്. പിന്നാലെ മെല്ലെയാണ് പവര്‍പ്ലേയില്‍ ഉള്‍പ്പെടെ രാഹുല്‍ കളിച്ചത്. 56 പന്തുകള്‍ കെ എല്‍ രാഹുല്‍ നേരിട്ടപ്പോള്‍ അതില്‍ 30ല്‍ അധികം ഡോട്ട് ബോളുകളായിരുന്നു. 

ദുഷ്‌കരമായ പിച്ചായിരുന്നു എന്നാണ് മത്സരത്തിന് ശേഷം രാഹുല്‍ പ്രതികരിച്ചത്. ഇതുപോലെ പ്രയാസകരമായ സാഹചര്യങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടില്ല. അതിനാല്‍ ഇവിടെ കണ്ടത് കഠിനാധ്വാനമാണ്. സൂര്യക്ക് അവിടെ അവിശ്വസനീയമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞത് അത്ഭുതപ്പെടുത്തുന്നു. സൂര്യയുടെ ആക്രമണ ശൈലി മറുവശത്ത് സമയം എടുത്ത് കളിക്കാന്‍ തന്നെ തുണച്ചതായും രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'