കായികം

'രോഹിതും കോഹ്‌ലിയും പൊട്ടിക്കരഞ്ഞു, കണ്ടു നില്‍ക്കാന്‍ സാധിച്ചില്ല'- അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമില്‍ നടന്ന കാര്യം വ്യക്തമാക്കുകയാണ് ആര്‍ അശ്വിന്‍. ലോകകപ്പ് ടീമില്‍ അവസാന നിമിഷം എത്തിയ അശ്വിന്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. പിന്നീട് പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയില്ല. 

ഏറെ മികവുള്ള നായകനാണ് രോഹിതെന്നും അദ്ദേഹം ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും അശ്വിന്‍ പറയുന്നു. രോഹിതും ഒപ്പം കോഹ്‌ലിയും നായക മികവുള്ള രണ്ട് പേര്‍ ടീമിലുണ്ടായിരുന്നതു തന്നെ കരുത്തായിരുന്നു. ഫൈനലില്‍ തോറ്റപ്പോള്‍ ഇരുവരും പൊട്ടിക്കരയുന്നുണ്ടായിരുന്നുവെന്നും അതു കണ്ടു നില്‍ക്കാന്‍ സാധിക്കുന്നതായിരുന്നില്ലെന്നും അശ്വിന്‍ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം ബദരിനാഥിന്റെ യു ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. 

'രോഹിതും കോഹ്‌ലിയും ടീമിന്റെ ഊര്‍ജമായിരുന്നു. തോല്‍വി വേദനപ്പിച്ചു ഓരോരുത്തരേയും. രോഹിതും വിരാടും കരയുകയായിരുന്നു. അതു കണ്ടു നില്‍ക്കാന്‍ സാധിച്ചില്ല. അനുഭവ സമ്പത്തുള്ള ടീമായിരുന്നു. എല്ലാവര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നും കൃത്യമായി അറിയാമായിരുന്നു'- അശ്വിന്‍ വ്യക്തമാക്കി.

അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ മികവിനു മുന്നിലാണ് കിരീടം അടിയറ വച്ചത്. ആറ് വിക്കറ്റിന്റെ വിജയമാണ് ഓസീസ് ആഘോഷിച്ചത്. അവരുടെ ആറാം ലോക കിരീടം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്