കേരളം

ഓഖി മരണസംഖ്യ അവസാനിക്കുന്നില്ല: കോഴിക്കോട് നിന്ന് ഒരു മൃതദേഹം കൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കാപ്പാട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കണ്ടെടുക്കുന്നത് 11 മൃതദേഹങ്ങളാണ്. കോഴിക്കോട് ബേപ്പൂര്‍ തീരത്തുനിന്ന് എട്ടും, കൊച്ചി ചെല്ലാനം, മലപ്പുറം തീരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. 

കോഴിക്കോട് തീരത്ത് കൂടുതല്‍ മൃതദേഹം കരയ്ക്ക് അടിയാന്‍ സാധ്യത ഉള്ളതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം കോഴിക്കോട് അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതായും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ബേപ്പൂര്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഇന്നുമുതല്‍ കൂടുതല്‍ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തും. അഴുകിയ ശരീരങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ ആയിരിക്കും തിരിച്ചറിയുക.

ഇനിയും 92ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 16 ഉം, തിരുവനന്തപുരത്ത് എട്ടും, എറണാകുളത്ത് ഏഴ്, മലപ്പുറം ജില്ലയില്‍ നാല്, കൊല്ലത്ത് മൂന്ന്, തൃശ്ശൂര്‍ ജില്ലയില്‍ ഒരു മൃതദേഹവുമാണ് തിരിച്ചറിയാന്‍ ഉള്ളത്. അതേസമയം തിരുവന്തപുരം ജില്ലയില്‍ ഇതിനോടകം 15 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍