കേരളം

അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു; മുകേഷിന്റെ മൊഴി പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിവസം നടന്‍ ദിലീപ് തന്നെ വിളിച്ചിരുന്നെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. ദിലിപീന്റെ മിസ്ഡ് കോളാണ് താന്‍ കണ്ടതെന്നും അന്വേഷണ സംഘത്തിന് മുകേഷ് മൊഴി നല്‍കി. മുകേഷിന്റെ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദിലീപിനെ താന്‍ ആവശ്യമില്ലാതെ വിളിക്കാറില്ല. അറസ്റ്റ് നടന്ന ദിവസം ദിലീപ് വിളിച്ചതായി മിസ്ഡ് കോള്‍ കണ്ടിരുന്നു. 

ഒരുലോറിയുമായി കാര്‍ തട്ടിയ ശേഷമാണ് പള്‍സര്‍ സുനിയെ ഡ്രൈവര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയത്. കൊച്ചിയില്‍ അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവര്‍. എന്നാല്‍ ഷോയ്ക്കായി സുനിക്കു വിവിഐപി പാസ് കൊടുത്തിട്ടില്ലെന്നാണ് തന്റെ അറിവ്. സുനി ഏല്‍പ്പിച്ച മറ്റൊരു ഡ്രൈവര്‍ തന്റെ ഒരു ലക്ഷ്ം രൂപ മോഷ്ടിച്ചാണ്കടന്നുകളഞ്ഞത്. തൃശൂരില്‍ സഹോദരിയുമായി പോയപ്പോഴായിരുന്നു മോഷണം.

ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ ശേഷം നടിയെ വിളിച്ചിരുന്നു. പിന്നീടും നടിയെ വിളിച്ചിട്ടുണ്ട്. തനിക്കു നീതി കിട്ടണം എന്ന് നടി പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. നടിക്കു പരാതികളൊന്നും ഇല്ലെന്നാണ് അറിഞ്ഞത്- മുകേഷിന്റെ മൊഴിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് സംസാരിച്ചിട്ടില്ലെന്ന് മുകേഷ് അന്വേഷണ സംഘത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍