കേരളം

മലപ്പുറത്ത് ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. കാവന്നൂര്‍ സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ ഡിഫ്തീരിയ മരണങ്ങള്‍ കൂടുതല്‍ രേഖപ്പെടുത്തിയ ജില്ലയാണ് മലപ്പുറം. ഡിഫ്തീരിയ വാക്‌സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മലപ്പുറത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 216 പേര്‍ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടിയിരുന്നു. രണ്ടുപേര്‍ മരിച്ചിരുന്നു. 

ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാര്‍ന്നു തിന്നാന്‍ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസില്‍ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്