കേരളം

വായ്പാ കുടിശ്ശിക പിരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആരും ചെല്ലേണ്ട: താക്കീതുമായി മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ വായ്പ കുടിശ്ശിക ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി അന്തേവാസികളെ ശല്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഇത്തരം നടപടികളില്‍ നിന്നും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നിലവിലെ സവിശേഷ സാഹചര്യത്തില്‍ വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനമാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ പരിധി. ഇത് നാലരശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലുടെ 10500 കോടി രൂപ അധികമായി കണ്ടെത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമായി 2600 കോടിരൂപ അധികമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.പശ്ചാത്തല സൗകര്യം, കൃഷി, തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ദീര്‍ഘകാല പദ്ധതികള്‍ക്കായി നബാര്‍ഡിന്റെ സഹായം തേടും. പുതിയ കേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!