കേരളം

പീഡനം അനുഭവിക്കുന്ന പുരുഷന്മാരെ നിങ്ങളെ സഹായിക്കാനും ഇവിടെ ആളുകളുണ്ട്; പുരുഷന്മാര്‍ക്കായി ആഗോള ഹെല്‍പ്പ്‌ലൈന്‍

സമകാലിക മലയാളം ഡെസ്ക്

ങ്ങളുടെ പരാതി കേള്‍ക്കാന്‍ ഇവിടെ ആരുമില്ലെന്ന് ഇനി പുരുഷകേസരികള്‍ക്ക് പരാതി പറയേണ്ടി വരില്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന പുരുഷന്മാരെ സഹായിക്കാന്‍ ആഗോള ഹെല്‍പ്പ്‌ലൈന്‍ എത്തി. പുരുഷന്മാര്‍ക്ക് സൗജന്യ നിയമസഹായവും സാന്ത്വനവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഒന്‍പത് ഭാഷകളില്‍ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ ഇതിലൂടെ സാധിക്കും. 

പുരുഷാവകാശ സംരക്ഷണ സമിതിയെന്ന സംഘടനയാണ് കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും. ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ച് ഒമ്പത് അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി കിട്ടും. കേരളത്തില്‍ ഏഴുപേരാണ് ഹെല്‍പ്പ്ലൈന്‍ സേവനത്തിനുള്ളത്. ഹെല്‍പ്പ്‌ലൈന്‍ തിരക്കിലായാല്‍ പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാനവുമുണ്ട്. തിരക്ക് കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ തിരിച്ചുവിളിക്കും.

പുരുഷന്മാര്‍ക്ക് എതിരായ നിയമങ്ങളില്‍ കുടുങ്ങുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യസേവനമാണ് നല്‍കുന്നത്. പുരുഷന്മാര്‍ക്ക് അര്‍ഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്‍കുകയാണ് ഹെല്‍പ്പ്‌ലൈനിന്റെ ലക്ഷ്യം. പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമാണ് സഹായം കിട്ടുക.

'സേവ് ഇന്ത്യന്‍ ഫാമിലി' എന്ന കൂട്ടായ്മയാണ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയത്. വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് 'സേവ് ഇന്ത്യന്‍ ഫാമിലി'. ഈ കൂട്ടായ്മയുടെ കൂടുതല്‍ സേവനത്തിനായി രാജ്യവ്യാപകമായി 50ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്. ഹെല്‍പ്പ്‌ലൈനിലേക്ക് ഇതേവരെ ഒന്നരലക്ഷത്തിലധികം പേരുടെ വിളിയെത്തിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. നമ്പര്‍: 88824 98498.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും