കേരളം

ഇനി ആനയ്ക്കും സ്‌കാനിങ്; രോഗനിര്‍ണയം എളുപ്പമാകുമെന്ന് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മനുഷ്യന് മാത്രമല്ല ആനയ്ക്കും ഇനി രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സ്‌കാന്‍ ചെയ്യാം. ആനയോളം പോന്ന വലിയ മെഷീന്‍ വേണ്ടി വരുമല്ലോ എന്നോര്‍ത്ത് ടെന്‍ഷനടിക്കണ്ട. ബ്രഡ് ടോസ്റ്ററിനോളം മാത്രം വലിപ്പം വരുന്ന ചെറിയ മോണിറ്ററും ഒരു കുഞ്ഞന്‍ ക്യാമറയുമാണ് ആനയെ സ്‌കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്. 

അസുഖമുണ്ടെന്ന് സംശയിക്കുന്ന ആനയുടെ വയറിലേക്ക് കുഞ്ഞന്‍ ക്യാമറ കടത്തി വിടും. വയറിന്റെ പകുതി ദൂരത്തോളം സഞ്ചരിക്കുന്ന ക്യാമറ ആനവയറിന്റെ ആവലാതികള്‍ മോണിറ്ററില്‍ ദൃശ്യങ്ങളായി കാണിക്കും. ഇതോടെ കൃത്യമായി അസുഖം തിരിച്ചറിയാനാവുമെന്നും ജീവന്‍ രക്ഷിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവമ്പാടി ആന ചികിത്സാ കേന്ദ്രത്തിലാണ് നിലവില്‍ സ്‌കാനിങ് യന്ത്രമുള്ളത്. പിണ്ഡം പുറത്ത് പോവാതെ കുടലില്‍ തങ്ങി നില്‍ക്കുന്ന ' എരണ്ടക്കെട്ട്' എന്ന അസുഖമാണ് ആനകളെ പ്രധാനമായും ബാധിക്കുന്നത്. പ്രധാനമായും ആനകളുടെ മരണത്തിന് കാരണമാകുന്നതും ഈ രോഗമാണ്. സ്‌കാന്‍ ചെയ്യുന്നതിലൂടെ ഇത് കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു