കേരളം

പെങ്ങളുടെ കല്യാണമായി , അഭിമന്യുവില്ല, കേരളമൊന്നടങ്കം വട്ടവടയിലേക്ക് വരണം

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പെങ്ങളുടെ വിവാഹമെന്ന അഭിമന്യുവിന്റെ ആ സ്വപ്‌നത്തിലേക്ക് ഇനിയുള്ളത് ഒരു മാസമാണ്. ' പെങ്ങടെ കല്യാണം വരുന്നുണ്ട്, എല്ലാവരെയും വട്ടവടയിലേക്ക് കൊണ്ടുപോകുമെന്ന' മകന്റെ വാക്കുപാലിക്കാന്‍ കേരളത്തെയൊന്നാകെ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും. 

 അടുത്ത മാസം 11 ന് കൊട്ടക്കമ്പൂരില്‍ വച്ചാണ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെയും കോവിലൂര്‍ സ്വദേശിയായ മധുസൂദന്റെയും കല്യാണം.
 അഭിമന്യുവിന്റെ വാക്കു പാലിക്കാന്‍ മഹാരാജാസ്‌കോളെജിലെ അധ്യാപകരെയും കൂട്ടുകാരെയും , വീട്ടിലെത്തിയവരെയും എല്ലാം വിളിക്കുമെന്നും അവര്‍ അറിയിച്ചു.

 അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്റെ ബന്ധുവാണ് കൗസല്യയുടെ വരന്‍.തമിഴ് ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാവും ഉണ്ടാവുക. . ഓഗസ്റ്റില്‍ നടക്കേണ്ട വിവാഹം അഭിമന്യുവിന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ജൂലൈ  രണ്ടിനാണ് മഹാരാജാസ് കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!