കേരളം

എവിടെയാണെങ്കിലും മോളോടു പറഞ്ഞേക്കണം; രഹന ഫാത്തിമയുടെ വീടിനു നേര്‍ക്ക് ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലെ  വീടാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരയും വ്യായാമ ഉപകരണങ്ങളും തകര്‍ന്നു.

രഹ്ന ശബരിമലയിലേക്കെത്തുന്നു എന്ന് ഭര്‍ത്താവ് മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആക്രമണം. വീട് പൂട്ടിക്കിടന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. എവിടെയാണെങ്കിലും മോളോട് കാര്യം പറഞ്ഞേക്കണം, തെണ്ടിത്തരം കാട്ടുന്നോ എന്നൊക്കെ ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

വ്രതം ആരംഭിച്ച് രഹ്ന ഫാത്തിമ സമൂഹമാധ്യമമായ ഫെയ്‌സബുക്കില്‍ ഇട്ട ചിത്രം വിശ്വാസികളെ ചൊടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്