കേരളം

കടുത്ത ചൂട് നാളെ വരെ തുടരും, മൂന്ന് ഡിഗ്രി വരെ ഉയരും; മലപ്പുറത്ത് സ്‌കൂളുകള്‍ക്ക് അവധി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ നാളെ വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. പാലക്കാട് ചൂടിന്റെ തീവ്രതയും ഇന്നു കൂടും. സൂര്യാഘാത മുന്നറിയിപ്പ് ഉളളതിനാല്‍ മലപ്പുറം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്.

സംസ്ഥാനത്ത് ഇന്നലെ 24 പേര്‍ക്കു സൂര്യാതപമേറ്റു. വര്‍ക്കല നഗരസഭ സ്ഥിരസമിതി അധ്യക്ഷ ഷിജിമോള്‍ക്കു സ്‌കൂട്ടര്‍ യാത്രയ്ക്കിടെ സൂര്യാതപമേറ്റു. എറണാകുളം (8), ആലപ്പുഴ, കൊല്ലം (5 വീതം), പാലക്കാട് (4), തൃശൂര്‍ (1) എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ സൂര്യാതപമേറ്റവര്‍. ഇന്നലെ പാലക്കാട്ടായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് - 39.3 ഡിഗ്രി. പുനലൂരില്‍ 38 ഡിഗ്രിയും. എല്ലാ ജില്ലയിലും ശരാശരിയെക്കാള്‍ 2 ഡിഗ്രി ചൂട് കൂടി.

കാസര്‍കോട് രാജപുരത്തു പുല്ലരിഞ്ഞ ശേഷം വീട്ടിലെത്തിയ വീട്ടമ്മ തളര്‍ന്നു വീണു മരിച്ചു. തായന്നൂര്‍ തേറംകല്ലിലെ കെ. സുധാകരന്റെ ഭാര്യ ശാന്ത (53) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു തിരുവനന്തപുരം പ്രസ് ക്ലബിനു സമീപം കുഴഞ്ഞു വീണ വിഴിഞ്ഞം സ്വദേശി ഹക്കീം ഷാ (60) ഓടയില്‍ തലയിടിച്ചു മരിച്ചു. സൂര്യാതപമേറ്റാണു കുഴഞ്ഞു വീണതെന്നു സംശയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്