കേരളം

പ്രണവിന് ഉത്തരങ്ങള്‍ അയച്ചത് പൊലീസുകാരന്‍ ; പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച പ്രണവിന് ഉത്തരങ്ങള്‍ മൊബൈലിലൂടെ സന്ദേശമായി നല്‍കിയത് പൊലീസുകാരനാണെന്ന് കണ്ടെത്തി. പിഎസ് സി  വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ നല്‍കിയതെന്ന് കണ്ടെത്തി. ഇയാള്‍ പ്രണവിന്റെ സുഹൃത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. കല്ലറ സ്വദേശിയാണ് ഇയാള്‍. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിഎസ് സി സര്‍ക്കാരിനോട് ആവശ്യപ്പെടും. 

പരീക്ഷാ തട്ടിപ്പിന് യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസ് പ്രതി ശിവരഞ്ജിത്തിന് മൊബൈലില്‍ സന്ദേശം നല്‍കിയതില്‍ വിഎസ്എസ് സി ജീവനക്കാരനുള്ളതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നെടുമങ്ങാട് വടക്കരിക്കകം സ്വദേശിയായ 26 കാരനാണ് സന്ദേശം അയച്ചതെന്നാണ് കണ്ടെത്തല്‍. ഇയാളെക്കൂടാതെ മറ്റുരണ്ടുപേരെ കൂടി പ്രതികള്‍ ശട്ടംകെട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി