കേരളം

സാലറി ചലഞ്ച് വഴി പിരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ല, കെഎസ്ഇബി വിവാദക്കുരുക്കില്‍; വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു പിന്നാലെ കേരള പുനര്‍ നിര്‍മാണത്തിനായി സാലറി ചലഞ്ച് വഴി ജീവനക്കാരില്‍നിന്നു പിരിച്ച തുക കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്ന് ആക്ഷേപം. പിരിച്ചെടുത്ത 136 കോടിയില്‍ പത്തു കോടി രൂപ മാത്രമാണ് കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. സാമ്പത്തിക പ്രതിസന്ധി  മൂലമാണ് തുക കൈമാറാനാവാതെ പോയതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.

2019 മാര്‍ച്ച് 31 വരെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 102.61 കോടി രൂപയാണ് സാലറി ചലഞ്ച് വഴി ബോര്‍ഡ് പിരിച്ചെടുത്തത്. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം പിരിച്ചു. ഇതില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. 

കെഎസ്ഇബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് കൈമാറിയിരുന്നു. ഇതിനു പുറമേയാണ് സാലറി ചലഞ്ച് വഴി തുക പിരിച്ചെടുത്തത്. 

ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം. ജല അതോറിറ്റിയില്‍നിന്ന് കുടിശിക കിട്ടാത്തതും തടസമായെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്