കേരളം

ഓട്ടോ പിടിച്ച് ഏഴ് കിലോമീറ്റർ‌ ബസിന് പിന്നാലെ പാഞ്ഞു; യുവാവിന്റെ ഉടുമുണ്ടഴിച്ച് ഇറങ്ങിയോടി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൊബൈൽ ഫോൺ മറന്നു വച്ചു എന്നു പറഞ്ഞു ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞ മദ്യപൻ ബസിൽ കയറി യാത്രക്കാരന്റെ ഉടുമുണ്ടഴിച്ചോടി. ബസിൽ കയറി അടിയുണ്ടാക്കിയ ശഷമാണ് ഇയാൾ യാത്രക്കാരന്റെ ഉടുമുണ്ടഴിച്ച് ഓടിയത്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൊടുപുഴ അഞ്ചിരി ഭാഗത്തായിരുന്നു സംഭവം. ബസിന് പിന്നാലെ ഏഴ് കിലോമീറ്റർ ഓട്ടോയിൽ എത്തിയാണ് ഇയാളുടെ പരാക്രമം. ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ മദ്യപൻ യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച് ഓടുകയായിരുന്നു. ഇതിനിടെ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടുകയും ചെയ്തു.

ഇതിനു ശേഷം യുവാവിന്റെ മുണ്ട് കൈയിൽ പിടിച്ച് റോഡിലൂടെ ഇരുട്ടിൽ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തിൽ പോയി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തൊടുപുഴ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ഓട്ടത്തിന്റെ കൂലിയും നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്