കേരളം

ജനമഹായാത്ര : പിരിക്കേണ്ടത് 12,000 രൂപ ; ഫണ്ട് നല്‍കാത്ത ബൂത്ത് കമ്മിറ്റികള്‍ക്കെതിരെ കര്‍ക്കശനടപടിയെന്ന് കെപിസിസി മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കായി ബൂത്ത് കമ്മിറ്റികൾ കെപിസിസിക്ക് പിരിച്ചുനൽകേണ്ടത് 12,000 രൂപ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ ജില്ലയിൽ ബൂത്ത് കമ്മിറ്റി 7000 രൂപയാണ് നൽകേണ്ടതെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. 

12,000 രൂപ ബൂത്ത് കമ്മിറ്റിക്കു വലിയൊരു തുകയല്ല. ഈ തുക കൃത്യമായി പിരിക്കാത്ത കമ്മിറ്റികൾ പിരിച്ചുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അവിഹിതമായി പണമുണ്ടാക്കിയവരുടെ മുന്നിൽ യാത്രയ്ക്കു വേണ്ടി കൈനീട്ടാനില്ല. അതുകൊണ്ടാണു പ്രവർത്തകരിൽനിന്നു പിരിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

ബൂത്തുകൾ നിശ്ചയിച്ചിട്ടുള്ള ഫണ്ട് പിരിച്ചു നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നേതാക്കളോടു വിശദീകരണം ചോദിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലേക്കുള്ള ഭാരവാഹികൾക്ക് ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകുന്നതിൽ വീഴ്ച വരുത്തിയതിന് കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മിറ്റികളെ 
ഇന്നലെ പിരിച്ചുവിട്ടിരുന്നു. ഫണ്ട് ഭാഗികമായി പിരിച്ചുനല്‍കിയ മണ്ഡലം കമ്മിറ്റികള്‍ പത്തുദിവസത്തിനകം മുഴുവന്‍ തുകയും പിരിച്ചുനല്‍കാനും കെപിസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍