കേരളം

മാന്ദാമംഗലം സെന്റ് മേരിസ് പള്ളിയിൽ സംഘർഷാവസ്ഥ; കല്ലേറിൽ ഭദ്രാസനാധിപനടക്കം നിരവധി പേർക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: പള്ളിത്തർക്കത്തെ തുടർന്ന് മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരു വിഭാഗവും തമ്മിൽ കല്ലേറുണ്ടായതോടെ നിരവധി പേർക്കാണ് പരുക്കേറ്റത്. ഓർത്തഡോക്സ് വിഭാഗം തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസിനും പരുക്കേറ്റിട്ടുണ്ട്. 

തർക്കം നിലനിൽക്കുന്ന പള്ളിയുടെ കവാടത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓർത്തഡോക്സ് വിഭാഗം കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും നിലയുറപ്പിച്ചിരുന്നു. യാക്കോബായ വിഭാഗം സമര പന്തൽ പൊളിച്ചതായി ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.  സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്