കേരളം

പ്രളയം; കേരളത്തെ സഹായിക്കാൻ കേന്ദ്രം മടി കാണിച്ചു; യുഎഇയുടെ സഹായ‌ വാ​ഗ്ദാനം നിരസിച്ചു- മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തിൽ കേരളത്തിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ മടി കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്തെങ്കിലും കേന്ദ്രം നിരസിച്ചതായി അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. 

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു സർക്കാരിനും ഇക്കാര്യത്തിൽ എതിർത്ത് നിൽക്കാൻ സാധിക്കില്ല.‌ ലിം​ഗ സമത്വം ഭരണഘടനാപരമായ അവകാശമാണ്. നാടിന്റെ മുന്നേറ്റത്തെ തകർക്കാൻ യാഥാസ്ഥിക സമൂഹം എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളെ ഇരുട്ടറകളിലേക്ക് തള്ളിവിടുന്നനെതിരെയായിരുന്നു വനിതാ മതിൽ. ഇത് ലോകം മുഴുവൻ ശ്രദ്ധിച്ചു. ബിബിസി വരെ പ്രധാന വാർത്തയായി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകും. ആരുടേയും എതിർപ്പുകളെ വകവയ്ക്കില്ലെന്നും ബിജെപിയും കോൺ​ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്