കേരളം

മകളെ കൊന്നു പൊട്ടക്കിണറ്റില്‍ ഇട്ടതു അവിഹിത ബന്ധത്തെ എതിര്‍ത്തതിന്; അമ്മയുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തന്റെ അവിഹിത ബന്ധത്തെ നിരന്തരമായി എതിര്‍ത്തതിനെത്തുടര്‍ന്നാണ് പതിനാറുകാരിയായ മകളെ കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി. നെടുമങ്ങാട്ട് കാമുകനൊപ്പം ചേര്‍ന്നു മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മഞ്ജുഷ ഇക്കാര്യം പൊലീസിനോടു സമ്മതിച്ചു.  

മഞ്ജുഷയുടെ അവിഹിതബന്ധത്തെ മകള്‍ മീര നിരന്തരമായി എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ചു. അടി കൊണ്ടു കട്ടിലില്‍ വീണ മീരയുടെ കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന കാമുകന്‍ അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി.

കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനോടു വിശദീകരിച്ചു. നല്‍കി. മകള്‍ മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഇരുവരും പറഞ്ഞു. മൃതദേഹം ബൈക്കില്‍ കയറ്റി് അനീഷിന്റെ വീട്ടിെലത്തിച്ചു. രാത്രി ഒന്‍പതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.

കിണറ്റിന്റെ അടുത്തെത്തിച്ചപ്പോള്‍ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ശരീരത്തില്‍ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം