കേരളം

ബിനോയിക്കെതിരെ യുവതി സിപിഎമ്മിനും പരാതി നല്‍കി ; യെച്ചൂരി വിശദീകരണം തേടി ; വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പാണ് യുവതി സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നായിരുന്നു യുവതി പരാതിയില്‍ പറഞ്ഞത്.

സിപിഎം കേന്ദ്രനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും, വിശദാംശങ്ങള്‍ തേടുകയും ചെയ്തു. എന്നാല്‍ യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. വ്യക്തിപരമായ വിഷയമാണെന്നും, സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും നേതൃത്വം വിലയിരുത്തി.

നേതാക്കള്‍ വിഷയത്തില്‍ ഇടപെടേണ്ടെന്നും നേതൃത്വം തീരുമാനിച്ചതായാണ് സൂചന. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. വിവാഹവാഗ്ദാനം നല്‍കി ബിനോയി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ബിനോയി കോടിയേരിയെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കുറ്റക്കാര്‍ ആരാണോ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു