കേരളം

ശോഭാ സുരേന്ദ്രൻ പിടികിട്ടാപ്പുള്ളി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനൽ ജില്ലാ കോടതി (മൂന്ന്)യാണ് ശോഭ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ 2012ൽ നടന്ന സമരത്തിന്റെ പേരിലാണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബിജെപി പ്രവർത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 

വി മുരളീധരൻ എംപി, ശോഭാ സുരേന്ദ്രൻ എന്നിവരടക്കം 10 ബിജെപി നേതാക്കൾക്ക് നേരത്തെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു. രണ്ട് പേരൊഴികെ മറ്റുള്ളവർ ജാമ്യം നേടി. ഇനിയും കോടതിയിൽ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 

2012 ഫെബ്രുവരിയിൽ ആണ് ബിജെപി ടോൾ പ്ലാസയ്ക്കെതിരെ സമരം നടത്തിയത്. ടോൾ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്