തൃശൂർ: ഇന്ത്യയിൽ ഇതാദ്യമായി ജയിലിൽ നിന്നും ഒരു ചാനൽ സംപ്രേഷണം ആരംഭിക്കുന്നു. ‘ഫ്രീഡം ചാനൽ’ എന്ന പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാനൽ വരുന്നത്. ജയിൽ ഉൽപന്നങ്ങളുടെ ബ്രാൻഡ് ആയി മാറിയ ഫ്രീഡം എന്ന പേര് ചാനലിനും ഇടുകയായിരുന്നു. ജയിലിൽ നടന്ന ചടങ്ങിൽ ഡിജിപി ആർ ശ്രീലേഖ ചാനലിന്റെ ലോഗോ പ്രകാശനം ചെയ്തു.
അവതാരകരും ഗായകരുമായി അന്തേവാസികളും ചാനലിലൂടെ തിളങ്ങും. ഇഷ്ടഗാനങ്ങള്‍, തടവുകാര്‍ നിര്‍മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി, ഡാന്‍സുകള്‍ എന്നിവയും കലാമൂല്യമുള്ള സിനിമകളും ചാനല്‍ സംപ്രേഷണം ചെയ്യും. ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ ഒരാഴ്ച മുമ്പേ ഷൂട്ട് ചെയ്ത് എഡിറ്റിങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി സ്ക്രീനിങ്ങിനു ശേഷം അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലൂടെ ചാനല്‍ സംപ്രേഷണം ചെയ്യും.
ഇന്ത്യയിൽ ആദ്യമായി ജയിലിൽ നിന്ന് പ്രക്ഷേപണം തുടങ്ങിയ ഫ്രീഡം മെലഡി എന്ന റേഡിയോയും മികച്ച പരിപാടികളുമായി സജീവമാണ്. ഇതിന്റെയും അവതാരകരും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ തടവുകാര്‍ തന്നെയാണ്.ജയിലുകളില്‍ ആദ്യമായി രൂപം കൊണ്ട മ്യൂസിക് ബാൻഡായ ഫ്രീഡം മെലഡിയും വിയ്യൂർ ജയിലിൽ നിന്നാണ്. ഫ്രീഡം ഫിലിം ക്ലബും ജയിലിൽ പ്രവർത്തിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ